പൂക്കണം ശാസ്ത്രമീ മനസ്സിന്‍റെ ചില്ലകളില്‍

മംഗല്‍യാന്‍ പിന്നിട്ട സമയ ദൂരങ്ങളെ ഒരുപാട് പുറകിലാക്കി പ്രകാശ വര്‍ഷങ്ങള്‍ താണ്ടുകയാണ് നമ്മുടെ യുക്തിരാഹിത്യവും അന്ധവിശ്വാസങ്ങളും.നവോത്ഥാനവും,ശാസ്ത്ര നേട്ടങ്ങളും,വിവര സാങ്കേതിക വിദ്യയും പരകോടിയില്‍ പ്രവേശിചെന്നു ആത്മാഭിമാനം ...

പ്രതീക്ഷകളുടെ താഴ്വര തേടിയിറങ്ങുന്ന യൌവനം

2014 ഒക്ടോബര്‍ 11,12 തീയതികളില്‍ പെരുവള്ളൂര്‍ ജി.എച്.എസ്. സ്കുളില്‍ വെച്ച് മലപ്പുറം ജില്ല യുവസന്ഗമം ഏറെ ആവേശത്തില്‍ നടന്നു. രാവിലെ 10 മണിയോട് കൂടി ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നായി നൂറോളം കൂട്ടുകാര്‍ വന്നു ചേരുകയും....

സദാചാരം

നമീനച്ചൂടു കഴിഞ്ഞാല്‍ പിന്നെ പാഴ്മരങ്ങളുടെ ശ്മശാനത്തില്‍ ഒരിടം ഏതു മാവിനുമുണ്ട്. പൂക്കാത്ത മാവിനെപ്പോഴും അവിടെ സ്ഥാനമുണ്ട്. ഇവിടെ മരങ്ങള്‍ പൂക്കാറില്ല പൂക്കുന്ന മരം സദാചാരം വെടിയുന്നതാണേ്രത എന്നൊരു സംശയം പൂക്കുന്ന മാവുകള്‍ക്ക് ...

സൃഷ്ടിയും സ്ഥിതിയും മാത്രം.....

ദൂരദര്‍ശനിലെ ജയ്ഹനുമാനില്‍ രാമലക്ഷ്മണന്മാരും സീതയും വനവാസത്തിനു പുറപ്പെടുന്ന രംഗത്തുവെച്ചാണ് ഞാനെന്റെ ഇഷ്ടക്കാരിയെ കണ്ടെടുക്കുന്നത്. എനിക്ക് അവളുടെ പേരായിരുന്നു- ഊര്‍മ്മിള... രാമലക്ഷ്മണന്മാരും സാതയും വനവാസത്തിനു പോയി... രാവണന്‍...

വാട്‌സപ്പ്

തിരക്കുകള്‍ക്കിടയിലെങ്കിലും നഗരം പൊതുവെ ശാന്തമായിരുന്നു. സ്വപ്‌നത്തിലെന്നവണ്ണം ഊറിയചിരികളും വിങ്ങിയ കരച്ചിലുകളും പൊട്ടാതെ നില്‍ക്കുന്ന പരിഹാസങ്ങളും ഒഴുകി ഒഴുകിപ്പോകുന്നു. തിയേറ്ററുകള്‍ ഒഴിഞ്ഞു കിടന്നു. ചുമരില്‍ പരസ്യങ്ങളും പോസ്റ്ററുകളും ഇല്ലായിരുന്നു. സമരപ്പന്തലുകളില്‍...

പൂക്കണം ശാസ്ത്രമീ മനസ്സിന്‍റെ ചില്ലകളില്‍.


മംഗല്‍യാന്‍ പിന്നിട്ട സമയ ദൂരങ്ങളെ ഒരുപാട് പുറകിലാക്കി പ്രകാശ വര്‍ഷങ്ങള്‍ താണ്ടുകയാണ് നമ്മുടെ യുക്തിരാഹിത്യവും അന്ധവിശ്വാസങ്ങളും.നവോത്ഥാനവും,ശാസ്ത്ര നേട്ടങ്ങളും,വിവര സാങ്കേതിക വിദ്യയും പരകോടിയില്‍ പ്രവേശിചെന്നു ആത്മാഭിമാനം കൊള്ളുമ്പോഴും,കാലഹരണപ്പെടെണ്ട അന്ധവിശ്വാസങ്ങളിലും പ്രാകൃതമായ ജീര്‍ണതകളിലും ആഭിചാരപ്പെട്ടുപോവാന്‍ മാത്രം വിധിക്കപ്പെട്ട ഒരു യുവത മറുഭാഗത്ത് സൃഷ്ട്ടിക്കപ്പെടുകയാണ്.സാമൂഹിക പുരോഗനത്തെ ശതാബ്ധങ്ങള്‍ പുറകിലാക്കുന്ന ഇത്തരം ജീര്‍ണതകളെ അതിന്റെ പാട്ടിനു വിട്ടു കൊടുക്കാന്‍ തല്ക്കാലം നമുക്കാവില്ല. ‘മംഗല്‍യാന്‍ ചോവ്വയല്ലേ പൂകിയുള്ളൂ; താരാപഥങ്ങല്‍ക്കപ്പുറത്തുള്ള മറ്റു മാംഗല്യം മുടക്കികളെപറ്റി പണ്ടേ പറഞ്ഞിട്ടുണ്ടത്രേ’.പക്ഷേ ചിതലെടുത്ത,ജീര്‍ണിച്ച ആ വാറോലകളെ നമ്പാന്‍, സാമാന്യ യുക്തിയും ശാസ്ത്ര ബോധവുമുള്ളവര്‍ക്കാര്‍ക്കും സാധിച്ചിട്ടില്ല.
പൂച്ച ഇടത്തോട്ടു ചാടിയാല്‍ വിമാനം റദ്ദു ചെയ്യുന്നിടത്ത്,നിലവിളക്ക് കാറ്റടിച്ചു കെട്ടാല്‍ കല്യാണം മുടങ്ങുന്നിടത്ത്,കൈ കൂപ്പി നാളികേരമുടച്ച്‌ റോക്കെറ്റ്‌ വിക്ഷേപണം നടത്തുന്ന ശാസ്ത്ര()ജ്ഞരുള്ളിടത്ത്, ശാസ്ത്രത്തിന്‍റെയും,യുക്തിയുടേയും വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെയും വിജയത്തിനായി ലക്ഷങ്ങള്‍ മുടക്കി വഴിപാടുകള്‍ നടത്തുന്നിടത്ത്,അന്ധവിശ്വാസങ്ങളെയും,ദുര്‍മന്ത്രവാദത്തെയും സാമാന്യയുക്തിക്ക് വിധേയമാക്കി ചോദ്യം ചെയ്യുന്നതുപോലും എളുപ്പമുള്ള കാര്യമല്ല.വിശ്വാസം വിറ്റ്തിന്നു ജീവിക്കുന്നവരും അവരുടെ കാല്‍ച്ചുവട്ടില്‍ കുമ്പിട്ടു നില്‍ക്കുന്ന ഭരണാധികാരികളും നമ്മുടെ ചോദ്യങ്ങളെ ഭയക്കുന്നുണ്ട്.യുക്തിചിന്തയിലൂന്നിയ ഒരു ജനതയുടെ വരവ് ആരെയൊക്കെയോ അസ്വസ്ഥമാക്കുന്നുണ്ട്.ദുര്‍മന്ത്രവാദവും അന്ധവിശ്വാസങ്ങളും നിരോധിക്കാനുള്ള പ്രത്യേക നിയമം നിര്‍മ്മിക്കാന്‍ ശ്രമിച്ച നരേന്ദ്ര ധബോല്‍ക്കര്‍ എന്ന യുക്തിചിന്തകനെ,ചുവന്ന ഗ്രഹത്തിന്‍റെ ഭ്രമണപഥം തൊട്ടവരെന്നു അഭിമാനിക്കുന്ന നമുക്കിടയിലിട്ടുതന്നെയാണ് വെടിവെച്ചു കൊന്നത്.
മംഗള്‍യാനേയും കൊണ്ട് PSLV-XL C25 കുതിച്ചുയര്‍ന്നത് മംഗല്യം മുടക്കിയായ ചെകുത്താന്റെ ലോകത്തിലെക്കല്ല.അപ്രാപ്യമെന്നു കരുതിയിരുന്ന പ്രപഞ്ചോല്‍പ്പത്തിയുടെ രഹസ്യങ്ങളിലേക്ക്‌ വെളിച്ചം വീശിയേക്കാവുന്ന ചൊവ്വയുടെ നിഗൂഡതകളിലേക്കാണ്.മംഗള്‍യാന്‍റെ വിജയത്തിനൊപ്പം ജ്വലിച്ചുയരേണ്ടത് നമ്മുടെ ശാസ്ത്രബോധമാണ്,അല്ലാതെ സങ്കുചിതമായ ദേശീയബോധവും അന്ധവിശ്വാസങ്ങളുമല്ല.

സദാചാരം


മീനച്ചൂടു കഴിഞ്ഞാല്‍ പിന്നെ
പാഴ്മരങ്ങളുടെ ശ്മശാനത്തില്‍
ഒരിടം ഏതു മാവിനുമുണ്ട്.
പൂക്കാത്ത മാവിനെപ്പോഴും
അവിടെ സ്ഥാനമുണ്ട്.
ഇവിടെ മരങ്ങള്‍ പൂക്കാറില്ല
പൂക്കുന്ന മരം സദാചാരം
വെടിയുന്നതാണേ്രത എന്നൊരു സംശയം
പൂക്കുന്ന മാവുകള്‍ക്ക്
കല്ലേറു കൊള്ളും
പിശാചിനെ തേടിയെത്തും
ശാപക്കല്ലുകള്‍ പോലെ.


അടുക്കളരാഷ്ട്രീയം
ചെറിയ അചുക്കളകള്‍
അടച്ചുപൂട്ടി
വ്യായാമമുറിയാക്കുമ്പോള്‍
വലിയ അടുക്കളകള്‍
തുറന്നുകൊണ്ടേയിരുന്നു.
അപ്പോഴേക്കും
ശരീരത്തിന്റെ രാഷ്ട്രീയം
ഏറെ സങ്കീര്‍ണ്ണമായിരുന്നു.
അടുക്കളരാഷ്ട്രീയം
ശരീരരാഷ്ട്രീയത്തില്‍
ചെലുത്തിയ സ്വാധീനം
ഏറെ ചര്‍ച്ചചെയ്യപ്പെടുമ്പോള്‍
ഒരു പ്ലീനം അത്യാവശ്യമാണ്.


- ദീപ.എം,
എം.എ സംസ്‌കാര പൈതൃകപഠനം,
മലയാളസര്‍വകലാശാല

സൃഷ്ടിയും സ്ഥിതിയും മാത്രം.....



ദൂരദര്‍ശനിലെ ജയ്ഹനുമാനില്‍ രാമലക്ഷ്മണന്മാരും സീതയും വനവാസത്തിനു പുറപ്പെടുന്ന രംഗത്തുവെച്ചാണ് ഞാനെന്റെ ഇഷ്ടക്കാരിയെ കണ്ടെടുക്കുന്നത്. എനിക്ക് അവളുടെ പേരായിരുന്നു- ഊര്‍മ്മിള...

രാമലക്ഷ്മണന്മാരും സാതയും വനവാസത്തിനു പോയി... രാവണന്‍ സാതയെ തട്ടിക്കൊണ്ടുപോയി... ഹനുമാന്‍ ലങ്ക കത്തിച്ചിട്ടുപോയി... പതിനാലു കര്‍ഷം യുദ്ധത്തില്‍ പോയി... സീത തിരിച്ചു പാതാളത്തില്‍ പോയി... അവസാനം ജയ്ഹനുമാന്‍ അവസാനിപ്പിച്ച് ധീരജ്കുമാറും പോയി.. ഊര്‍മ്മിള മാത്രം പോയില്ല, എന്റെ ചിന്തകളില്‍ നിന്ന്....

രാമന്‍ ധര്‍മ്മനിഷ്ഠനാണല്ലോ, വനവാസത്തിനു പോകുമ്പോള്‍ ഊര്‍മ്മിളയെ കൂടെക്കൂട്ടാന്‍ ലക്ഷ്മണനു തോന്നിയില്ല, രാമനു പറയാമായിരുന്നല്ലോ, സീതയ്‌ക്കൊരു കൂട്ടാകുമെന്നു കരുതിയെങ്കിലും. രാമനതു പറഞ്ഞില്ലെന്നു മനസിലാക്കിയപ്പോഴാണ് രാമന്റെ ധര്‍മ്മനിഷ്ഠയില്‍ ഞാന്‍ ആദ്യമായി സംശയിക്കുന്നത്.

രാവണന്‍ സീതയെ തട്ടിക്കൊണ്ടു പോയപ്പോള്‍ സുഗ്രീവനെയും, അതുവഴി വാനരപ്പടയേയും തന്റെ കൂടെ നിര്ത്താന്‍ രാമന്‍ ബാലിയെ ചതിച്ചു കൊന്നു. ഭര്‍തൃവിയോഗത്തില്‍ ദുഃഖവാര്‍ത്തയായ താരയോട് എല്ലാം നശ്വരമാണെന്ന പറഞ്ഞ് പ്രസംഗം നടത്തിയ രാമന്‍ സ്വന്തം കാര്യത്തിലെന്തേ അതോര്‍ത്തില്ല. സീതയെ രാവണന്‍ തട്ടിക്കൊണ്ടു പോയപ്പോള്‍ രാമനത് സ്വയം ഓര്‍ക്കാമായിരുന്നല്ലോ? രാവണനെ വധിക്കാന്‍ അംഗഭടനെ വിട്ട് മണ്ഡോദരിയെ മാനഭംഗപ്പെടുത്തിയപ്പോള്‍ ഏതു ധര്‍മ്മമാണ് പാലിക്കപ്പെട്ടത്? തെറ്റു ചെയ്യാത്തൊരു സ്ത്രീയെ-സ്വന്തം ഭാര്യയെ- അവര്‍ തെറ്റുകാരിയല്ലെന്ന് ബോധ്യമുണ്ടായിരുന്നിട്ടുകൂടി തന്റെ ഇമേജ് പോകാതിരിക്കാന്‍ തള്ളിപ്പറയുകയും കാട്ടിലുപേക്ഷിക്കുകയും ചെയ്ത രാമന്‍ എങ്ങനെയാണ് ധര്‍മ്മിഷ്ഠനായത്? വ്യക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് മാറ്റി നിര്‍വചിക്കപ്പെടുന്ന ഒന്നാണോ ധര്‍മ്മനിഷ്ഠ? രാവണനും ലക്ഷ്മണനും മറ്റും എന്റെ മനസില്‍ വളരെ ചെറുതായിത്തോന്നി. പിന്നീട് നാമം ചൊല്ലുമ്പോള്‍ രാമനെ ഞാന്‍ ക്രൂരമായി ഒഴിവാക്കി.
തിരസ്‌കാരം.
തിരസ്‌കരിച്ചിട്ടല്ലേയുള്ളൂ, തിരസ്‌കരിക്കപ്പെട്ട് ശീലമില്ലല്ലോ. അന്നു ഞാനൊരു സ്വപ്‌നം കണ്ടു.
കൊട്ടാര ഉദ്യാനത്തില്‍ നിന്ന് ചിത്രം വരക്കുകയായിരുന്ന ഊര്‍മ്മിള മരക്കൊമ്പിലിരുന്ന രണ്ടു കിളികളുടെ സംസാരം കേള്‍ക്കാനിടയായി. വാത്മീകി എഴുതിത്തീര്‍ത്ത രാമായണകഥ കേട്ടു വന്ന ആണ്‍കിളി പെണ്‍കിളിക്ക് പറഞ്ഞുകൊടുക്കുകയാണ്. അങ്ങനെ ലക്ഷ്മണനുമായിട്ടുള്ള വിവാഹവും അതുവഴി താന്‍ നേരിടേണ്ടിവരുന്ന നിരാസവും തിരസ്‌കാരവും മനസിലാക്കുന്ന ഊര്‍മ്മിള ലക്ഷ്മണനുമായുള്ള സ്വയംവരത്തിനായി തക്കം പാര്‍ത്തിരുന്നു. സ്വയംവരനാള്‍ ലക്ഷ്മണനെ നിരസിക്കുകയും തന്നെ സ്വതന്ത്രയായി പ്രഖ്യാപിക്കുകയും ചെയ്തു. തീരുമാനങ്ങളെടുക്കുവാനുള്ള സ്വാതന്ത്ര്യം പുരുഷനു മാത്രം കല്‍പ്പിച്ചു കൊടുത്തിരിക്കുന്ന സമൂഹം അത്തരം നിയമങ്ങള്‍ ഭേദഗതി ചെയ്യുകയില്ലായെന്ന തീരുമാനത്തിനു മേല്‍ ഒരു സദാചാരക്കമ്മിറ്റി രൂപീകരിക്കുകയും ഊര്‍മ്മിളയെ ലക്ഷ്മണന്റെ ഭാര്യയായി പ്രഖ്യാപിക്കുകയും ചെയ്തു.

പാര്‍വ്വതി തന്നെ ദേഹത്തു തേച്ച കളഭം ശേഖരിച്ച് ഗണപതിയെ സൃഷ്ടിച്ചപോലെ ഊര്‍മ്മിളയും ഒരു സൃഷ്ടി നടത്തി. തന്റെ അപരയെ, അതിനായി അവള്‍ യുക്തിപൂര്‍വ്വം തെരെഞ്ഞെടുത്തത് പക്ഷേ, പ്ലാസ്റ്റിക്കാണ്. അതാവുമ്പോള്‍ സൃഷ്ടിക്കാം, സംഹരിക്കാന്‍ കഴിയില്ല.
അവള്‍ അപരയുടെ ചെവിയില്‍ മൂന്നു വട്ടം പേരുചൊല്ലി വിളിച്ചു. സൂപ്പര്‍ഗേള്‍.... സൂപ്പര്‍ഗേള്‍...... സൂപ്പര്‍ഗേള്‍..... പെട്ടെന്നു കണ്ണുതുറന്ന സൂപ്പര്‍ഗേള്‍ ഉറക്കെ ചിരിച്ചു. ഈരേഴഉ പതിനാലു ലോകവും അവളുടെ വായില്‍ കറങ്ങുന്നുണ്ടായിരുന്നു.

നിയോ ക്ലാസിക് വാഴക്കുല, നെല്ല്....


പ്രശസ്ത സംവിധായിക ഗീതുമോഹന്‍ദാസിന്റെ ഭര്‍ത്താവും ക്യാമറാമാനുമായ രാജീവ്രവിയെപ്പോലെ ജൈവകൃഷിയിലേക്കു മടങ്ങുന്നവര്‍ നാലാംലോകത്തിന്റെ സുന്ദരസ്വപ്‌നങ്ങളാണ്. ചെറുപ്പക്കാരും പ്രഗത്ഭരുമായവര്‍ കൃഷിയുടെ പ്രാധാന്യം തിരിച്ചറിയുന്നത് സ്വശ്രയഗ്രാമങ്ങളുടെയും സംസ്ഥാനങ്ങളുടെയും പിറവിയെക്കുറിച്ച് പ്രതീക്ഷ നല്‍കുന്നു.
നിയോകൊളോണിയലിസത്തിന്റെ ഇരകളായിക്കൊണ്ടിരിക്കുന്ന കേരളീയര്‍ ഭക്ഷ്യസുരക്ഷയെ കുറിച്ച് തിരിച്ചറിയേണ്ടിയിരിക്കുന്നു. അവശേഷിക്കുന്ന കൃഷിസ്ഥലങ്ങള്‍ നമുക്കു സംരക്ഷിക്കാനാവണം. ജൈവകൃഷിയില്‍ വിഷപ്രയോഗങ്ങളില്ലാത്തതിനാല്‍ ഉല്‍പ്പാദനം കുറവും ചിലവ് കൂടുതലുമാണ്. സ്വാഭാവികമായും ഉല്‍പ്പന്നത്തിന് വില കൂടേണ്ടിവരും. വില കൂടുമ്പോള്‍ അതു വാങ്ങാന്‍ സാധിക്കുന്നത് സമ്പന്നവര്‍ഗ്ഗത്തിന് മാത്രമാണ്. വിഷം തിന്നേണ്ടി വരിക ദരിദ്രഭൂരിപക്ഷവും. വിഷമില്ലാത്ത നേന്ത്രപ്പഴവും പച്ചക്കറഇകളും അരിയുമെല്ലാം ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. പോഷക സമ്പുഷ്ടമായ ആ ഭക്ഷ്യവിഭവങ്ങള്‍ കര്‍ഷകന്റെ മക്കള്‍ക്കുള്ളതല്ല. അവ വിദേശത്തെ സമ്പന്നര്‍ക്കു വേണ്ടിയുള്ളതാണ്.
സാമ്പത്തിക അസമത്വം ഭക്ഷണരീതിയിലും പ്രകടമാവുന്നു. സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവിഭവങ്ങള്‍ സാധാരണ മാര്‍ക്കറ്റ് വിലയില്‍ ലഭ്യമാവുന്ന പൊതുസംവിധാനങ്ങള്‍ ശക്തിപ്പെടണം. ക്വാണ്ടിറ്റിമാര്‍ക്കറ്റില്‍ നിന്ന് ക്വാളിറ്റിമാര്‍ക്കറ്റിലേക്ക് മാറാന്‍ നമുക്കു കഴിയണം.
കടല്‍വിഭവങ്ങളുടെ വിപണനത്തിലും സ്വദേശീയത ഉറപ്പാക്കാന്‍ സാധിച്ചാല്‍ വിപണിയിലെ വന്‍കൊള്ള തടയാനാകും. കുടുംബത്തില്‍ മുട്ട, ഇറച്ചി, പാല്‍ ഉല്‍പ്പന്നങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതോടെ സ്വാശ്രയഗ്രാമങ്ങള്‍ സാധ്യമാവുകയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്യാം.
വിഷമില്ലാത്ത ഭക്ഷണം, നമ്മുടെ മക്കള്‍ക്ക്.


-ലിജിഷ.എ.ടി

അന്ധമായത്



  തോന്നലുകള്‍ ഉണ്ടാവാഞ്ഞിട്ടല്ല,  
പലതും പകുതിയില്‍  
മുറിഞ്ഞതിനാലാണ്. 

 -അജിത്ത്  

പ്രതീക്ഷകളുടെ താഴ്വര തേടിയിറങ്ങുന്ന യൌവനം



2014 ഒക്ടോബര്‍ 11,12 തീയതികളില്‍ പെരുവള്ളൂര്‍ ജി.എച്.എസ്. സ്കുളില്‍ വെച്ച് മലപ്പുറം ജില്ല യുവസന്ഗമം ഏറെ ആവേശത്തില്‍ നടന്നു. രാവിലെ 10 മണിയോട് കൂടി ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നായി നൂറോളം കൂട്ടുകാര്‍ വന്നു ചേരുകയും “ ഈ ചേറില്‍ നിന്ന് നമ്മുടെ ചോറ്”, വരൂ ഇന്ത്യയെ കാണാം”, ഒറ്റ മരം കാടല്ല” തുടങ്ങിയ കൊലായകളില്‍ വിവിധ വിഷയങ്ങളില്‍ ചരച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു.ജൈവ കൃഷിയുടെ സാധ്യതകള്‍, തിളങ്ങുന്ന ഇന്ത്യയുടെ കാണാത്ത മുഖങ്ങള്‍, കാടനുഭവങ്ങള്‍ തുടങ്ങി തികച്ചും വെത്യസ്തമായ ചര്‍ച്ചകള്‍ .
    സാംസ്കാരിക ചിന്തകനും, എഴുത്തുകാരനുമായ ശ്രീ. കെ.ഇ.എന്‍. സംഗമം ഉദ്ഘാടനം ചെയ്തു.അധിനിവേശവും അധികാരവും ജനാധിപത്യ പ്രക്രിയകളെ മാറ്റിതീര്‍ത്തതിന്റെ ഭാഗമായി എങ്ങനെയാണ്  ഫാസിസം ആധിപത്യമുറപ്പിക്കുന്നതെന്നും അതിനെ പ്രതിരോധിക്കുന്നതില്‍ കൂട്ടായ ആലോചനകളുടെ പ്രസക്തിയെന്തെന്നും ശ്രീ. കെ.ഇ.എന്‍. ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
    “നാട്ടുനടത്തവും വീടറിയലും” തികച്ചും വെത്യസ്തമായ അനുഭവമായിരുന്നു. കൂട്ടുകാര്‍ പല പല ഗ്രൂപ്പുകളായി തിരിഞ്ഞു  പെരുവള്ളൂര്‍ ഗ്രാമത്തിനെ അറിയുന്നതിനായി വിവിധ വീടുകള്‍ സന്ദര്‍ശിച്ചു. രസകരമായ കഥകള്‍ കേള്‍ക്കുകയും അരുവിയും ചോലയുമെല്ലാം കാണുകയും ചെയ്തു ഞങ്ങള്‍.ഗ്രാമം ഇരുട്ടി തുടങ്ങും നേരത്ത് ഞങ്ങള്‍ കൈ കൊട്ടി,കൂട്ട പാട്ട് പാടി ഗ്രാമജാഥ നടത്തി. അന്ധവിശ്വാസങ്ങള്‍ക്കും അജ്ഞതക്കുമെതിരെയുള്ള പുത്തന്‍ തലമുറയുടെ ശാസ്ത്രീയതയിലൂന്നിയ സര്‍ഗാത്മക പ്രതികരണമായിരുന്നു ഗ്രാമജാഥ. ഏറെ വയ്കാതെ ഞങ്ങള്‍ക്ക് തികച്ചും ആവേശമായി മഴയെത്തി.മഴജാഥ,ഗ്രാമജാഥ.
    പെരുവള്ളുരിലെ നാടന്‍പാട്ട് കലാകാരന്മാര്‍ക്കൊപ്പമായിരുന്നു ആ സായാഹ്നം.നാട്ടുകാരെല്ലാം വന്നു ചേര്‍ന്ന് തികച്ചും ഒരു ഉത്സവ വേദിയായി മാറി യുവസന്ഗമം.രാത്രി തൃശ്ശൂരിലെ മുരളിയേട്ടന്റെ രസകരമായ ക്ലാസ്സ്‌, പ്രണയതിനെയും സൗഹൃദത്തിനെയും, അവയുമായി ബന്ധപ്പെട്ട നമ്മുടെ പോതുബോധങ്ങളെയും പറ്റി ചര്‍ച്ചയും അവതരണങ്ങളും.
    രണ്ടാം ദിവസം “ചരിത്രത്തിലെ യുവത” എന്ന വിഷയത്തില്‍ യുവസമിതി കൂട്ടുകാരനായ വിമലും, മംഗല്‍യാനെ പറ്റി അപര്‍ണ മാര്‍കൊസും ക്ലാസുകള്‍ എടുത്തു. യുവസമിതി ഇത് വരെ നടത്തിയ വിവിധങ്ങളായ പരിപാടികളുടെ വീഡിയോ അവതരണം നടന്നു. യുവസമിതിയുടെ ഇടങ്ങള്‍ എന്ന വിഷയത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയും അവതരണവും നടന്നു.പിരിഞ്ഞു പോകുന്നതിനു മുന്‍പ് എല്ലാ കൂട്ടുകാരും ചേര്‍ന്ന് പാട്ടുകള്‍ പാടി.
    പഴയ തിന്മകള്‍ തീണ്ടിടാത്ത പുതിയൊരു നാടിനായി പടയൊരുക്കം തുടങ്ങാന്‍, പ്രതീക്ഷകളുടെ താഴ്വരകള്‍ കണ്ടെത്താനുള്ള തുയിലുണര്ത്താന്‍, നാട്ടു കൂട്ടത്തിന്റെ നന്മകളില്‍ നിന്നും  ഒരു പുതിയ യുവത തീര്‍ച്ചയായും  വരുന്നുണ്ട്.  

2014 ഒക്ടോബര്‍ 11,12 തീയതികളില്‍ പെരുവള്ളൂര്‍ ജി.എച്.എസ്. സ്കുളില്‍ വെച്ച് മലപ്പുറം ജില്ല യുവസന്ഗമം ഏറെ ആവേശത്തില്‍ നടന്നു.രാവിലെ 10 മണിയോട് കൂടി ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നായി നൂറോളം കൂട്ടുകാര്‍ വന്നു ചേരുകയും “ ഈ ചേറില്‍ നിന്ന് നമ്മുടെ ചോറ്”, വരൂ ഇന്ത്യയെ കാണാം”, ഒറ്റ മരം കാടല്ല” തുടങ്ങിയ കൊലായകളില്‍ വിവിധ വിഷയങ്ങളില്‍ ചരച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു.ജൈവ കൃഷിയുടെ സാധ്യതകള്‍, തിളങ്ങുന്ന ഇന്ത്യയുടെ കാണാത്ത മുഖങ്ങള്‍, കാടനുഭവങ്ങള്‍ തുടങ്ങി തികച്ചും വെത്യസ്തമായ ചര്‍ച്ചകള്‍ .
    സാംസ്കാരിക ചിന്തകനും, എഴുത്തുകാരനുമായ ശ്രീ. കെ.ഇ.എന്‍. സംഗമം ഉദ്ഘാടനം ചെയ്തു.അധിനിവേശവും അധികാരവും ജനാധിപത്യ പ്രക്രിയകളെ മാറ്റിതീര്‍ത്തതിന്റെ ഭാഗമായി എങ്ങനെയാണ്  ഫാസിസം ആധിപത്യമുറപ്പിക്കുന്നതെന്നും അതിനെ പ്രതിരോധിക്കുന്നതില്‍ കൂട്ടായ ആലോചനകളുടെ പ്രസക്തിയെന്തെന്നും ശ്രീ. കെ.ഇ.എന്‍. ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
    “നാട്ടുനടത്തവും വീടറിയലും” തികച്ചും വെത്യസ്തമായ അനുഭവമായിരുന്നു. കൂട്ടുകാര്‍ പല പല ഗ്രൂപ്പുകളായി തിരിഞ്ഞു  പെരുവള്ളൂര്‍ ഗ്രാമത്തിനെ അറിയുന്നതിനായി വിവിധ വീടുകള്‍ സന്ദര്‍ശിച്ചു. രസകരമായ കഥകള്‍ കേള്‍ക്കുകയും അരുവിയും ചോലയുമെല്ലാം കാണുകയും ചെയ്തു ഞങ്ങള്‍.ഗ്രാമം ഇരുട്ടി തുടങ്ങും നേരത്ത് ഞങ്ങള്‍ കൈ കൊട്ടി,കൂട്ട പാട്ട് പാടി ഗ്രാമജാഥ നടത്തി. അന്ധവിശ്വാസങ്ങള്‍ക്കും അജ്ഞതക്കുമെതിരെയുള്ള പുത്തന്‍ തലമുറയുടെ ശാസ്ത്രീയതയിലൂന്നിയ സര്‍ഗാത്മക പ്രതികരണമായിരുന്നു ഗ്രാമജാഥ. ഏറെ വയ്കാതെ ഞങ്ങള്‍ക്ക് തികച്ചും ആവേശമായി മഴയെത്തി.മഴജാഥ,ഗ്രാമജാഥ.
    പെരുവള്ളുരിലെ നാടന്‍പാട്ട് കലാകാരന്മാര്‍ക്കൊപ്പമായിരുന്നു ആ സായാഹ്നം.നാട്ടുകാരെല്ലാം വന്നു ചേര്‍ന്ന് തികച്ചും ഒരു ഉത്സവ വേദിയായി മാറി യുവസന്ഗമം.രാത്രി തൃശ്ശൂരിലെ മുരളിയേട്ടന്റെ രസകരമായ ക്ലാസ്സ്‌, പ്രണയതിനെയും സൗഹൃദത്തിനെയും, അവയുമായി ബന്ധപ്പെട്ട നമ്മുടെ പോതുബോധങ്ങളെയും പറ്റി ചര്‍ച്ചയും അവതരണങ്ങളും.
    രണ്ടാം ദിവസം “ചരിത്രത്തിലെ യുവത” എന്ന വിഷയത്തില്‍ യുവസമിതി കൂട്ടുകാരനായ വിമലും, മംഗല്‍യാനെ പറ്റി അപര്‍ണ മാര്‍കൊസും ക്ലാസുകള്‍ എടുത്തു. യുവസമിതി ഇത് വരെ നടത്തിയ വിവിധങ്ങളായ പരിപാടികളുടെ വീഡിയോ അവതരണം നടന്നു. യുവസമിതിയുടെ ഇടങ്ങള്‍ എന്ന വിഷയത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയും അവതരണവും നടന്നു.പിരിഞ്ഞു പോകുന്നതിനു മുന്‍പ് എല്ലാ കൂട്ടുകാരും ചേര്‍ന്ന് പാട്ടുകള്‍ പാടി.
    പഴയ തിന്മകള്‍ തീണ്ടിടാത്ത പുതിയൊരു നാടിനായി പടയൊരുക്കം തുടങ്ങാന്‍, പ്രതീക്ഷകളുടെ താഴ്വരകള്‍ കണ്ടെത്താനുള്ള തുയിലുണര്ത്താന്‍, നാട്ടു കൂട്ടത്തിന്റെ നന്മകളില്‍ നിന്നും  ഒരു പുതിയ യുവത തീര്‍ച്ചയായും  വരുന്നുണ്ട്.  

വാട്‌സപ്പ്



തിരക്കുകള്‍ക്കിടയിലെങ്കിലും നഗരം പൊതുവെ ശാന്തമായിരുന്നു. സ്വപ്‌നത്തിലെന്നവണ്ണം ഊറിയചിരികളും വിങ്ങിയ കരച്ചിലുകളും പൊട്ടാതെ നില്‍ക്കുന്ന പരിഹാസങ്ങളും ഒഴുകി ഒഴുകിപ്പോകുന്നു. തിയേറ്ററുകള്‍ ഒഴിഞ്ഞു കിടന്നു. ചുമരില്‍ പരസ്യങ്ങളും പോസ്റ്ററുകളും ഇല്ലായിരുന്നു. സമരപ്പന്തലുകളില്‍ കാക്കകളും മൈനകളും കലഹിച്ചു. കയ്യിലെ പെട്ടിയില്‍ തുറിച്ചു നോക്കി ചിരിക്കുകയും കരയുകയും കാമിക്കുകയും ചെയ്യുന്നവരെ നോക്കി കടല്‍ പരിഭവിച്ചു. ചുമരില്‍ പരസ്യമില്ല, പോസ്റ്ററില്ല.
'ആര്‍ക്കുമിപ്പോ എന്നെ കാണണ്ട. തിരയില്‍ കളിക്കണ്ട. പെട്ടീം നോക്കിയിരിപ്പല്ലേ... ഏതു സമയോം എന്റെ തണുത്ത കാറ്റുമതി...'
തീരത്ത് ഞണ്ടുകൊത്തുന്ന കാക്കകള്‍ ചിരിച്ചു. 'ഓ... പിന്നേ... എടീ കടലമ്മേ... അവര് പെട്ടീം നോക്കിയിരിക്കുവല്ല, അതില്‍ വിപ്ലവം നടത്തുവാ...'
'ഓ... നടക്കട്ടെ, നടക്കട്ടെ.'
കടല്‍ഞണ്ടു തിന്നു വയര്‍ നിറഞ്ഞ കാക്കകള്‍ നഗരത്തിന്റെ മധ്യത്തെ റെയില്‍വേ സ്‌റ്റേഷനിനടുത്തുള്ള മരത്തിലേക്കു പറന്നു തുടങ്ങി.
''എടീ കാക്കമ്മേ... ഇവന്മാര് ഇരുപത്തിനാല് മണിക്കൂറ് വിപ്ലവം നടത്തീട്ടും നാട്ടില് വല്യ മാറ്റം കാണണില്ലല്ലോ...' കാക്കപ്പന്‍ നീലക്കുയിലിന്റെ കരച്ചിലോര്‍ത്തു. നീലക്കുയില്‍ മുട്ടയിട്ട മരമടക്കം ആ കുന്ന് ലോറിയില്‍ കേറിപ്പോയി. കശാപ്പു ശാലയിലെ എല്ലുതിന്നു വയര്‍നിറഞ്ഞ നായക്കുട്ടികള്‍ കല്ലുവെട്ടു കുഴിയില്‍ വീണു തലച്ചോറു പൊട്ടിച്ചത്തു. പുറത്തു വീണ മണ്ണിനുള്ളില്‍ നിന്ന് ഒരുവിധം രക്ഷപ്പെട്ടൊരു നീര്‍ക്കോലി നഗരത്തിന്റെ ഓടയിലൂടെ നീന്തുന്നുണ്ടായിരുന്നു.
'അറബി നാട്ടില് മൂല്ലപ്പൂ വിപ്ലവമായിരുന്നല്ലോ, നമ്മുടെ ഇന്ത്യയിലും കേരളത്തിലും നടക്ക്ണ വിപ്ലവം ഏതാണാവോ?' കാക്കപ്പന്‍ നെടുവീര്‍പ്പിട്ടു.
'റോസാപ്പൂ വിപ്ലവമായിരിക്കും...'
'ദേ നോക്ക് താഴേക്ക്...'
താഴെ ഒച്ചയും വിളിയും അലറിക്കരച്ചിലും കണ്ടപ്പോള്‍ കാക്ക ദമ്പതികള്‍ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ വെള്ളം പോവാനുള്ള കുഴലിന്റെ വക്കത്തിരുന്നു.
കാര്യം വേറൊന്നുമല്ല, വാട്‌സപ്പ് ചോദിച്ച്, പലതും ചോദിച്ച് ഒരുത്തനും ഒരുത്തിയും ഓടിപ്പോയതാണ്. 'നീ പറഞ്ഞത് ശരിയാ കാക്കമ്മേ... കേരളത്തില് നടക്കണത് റോസാപ്പൂ വിപ്ലവം തന്നെയാ...'
ചീനിമരത്തിലേക്ക് ഇനിയും ദൂരമുണ്ട്്്. ടെറസില്‍ കെട്ടിക്കിടക്കുന്ന മഴവെള്ളം കുടിച്ച്്് അവര്‍ യാത്രതുടര്‍ന്നു.

-ലിജിഷ.എ.ടി

പശ്ചിമഘട്ട പരിപാലനവും യുവസമിതിയും






പരിസ്ഥിതിയും വികസനവും പരസ്‌പര വിരുദ്ധമാണെന്ന പൊതുധാരണയില്‍ നിന്നുകൊണ്ടാണ്‌ പരിസ്ഥിതിപ്രശ്‌നങ്ങളേയും സംരക്ഷണങ്ങളേയും യുവജനങ്ങള്‍ കണ്ടുവരുന്നത്‌. മാധവഗാഡ്‌ഗില്‍, കസ്‌തൂരിരംഗന്‍, ഉമ്മന്‍.വി.ഉമ്മന്‍ എന്നിങ്ങനെ പശ്ചിമഘട്ട പരിപാലനവുമായി ബന്ധപ്പെട്ട്‌ ഇറങ്ങിയ റിപ്പോര്‍ട്ടുകളെ ജനങ്ങള്‍ വിലയിരുത്തിയ രീതിയില്‍ മലയാളികളുടെ മനോഭാവംകൂടിയുണ്ടായിരുന്നു.
മലയാളം എന്ന പദത്തിനെ മല+ആഴം/ആളം എന്നിങ്ങനെ വ്യാഖ്യാനിക്കാറുണ്ട്‌്‌. മലയുടേയും ആഴത്തിന്റേയും(കടല്‍) ഇടയിലെ നാട്‌ എന്നര്‍ത്ഥത്തില്‍ കേരളത്തിന്റെ പാരിസ്ഥിതിക- സാമൂഹ്യ ഘടനയെ പശ്ചിമഘട്ട രൂപപ്പെടുത്തിയത്‌ പശ്ചിമഘട്ടമാണ്‌. പശ്ചിമഘട്ടത്തെ നശിപ്പിക്കുന്നത്‌ നമ്മുടെ നാശത്തിനു കാരണമാകും. യുവസമിതി എന്ന യുവസംഘത്തിന്‌ പശ്ചിമഘട്ട പരിപാലനത്തിനായ്‌ എന്തു ചെയ്യാനാകുമെന്ന്‌ നാം ആലോചിക്കണം.
ആര്‍ത്തിയാണ്‌ ഇന്നത്തെ കാലത്ത്‌ നമ്മുടെ ആവശ്യങ്ങളെ നിര്‍ണയിക്കുന്നത്‌. ആവശ്യങ്ങള്‍ നിര്‍ണയിക്കുന്നത്‌ കമ്പോളവും കമ്പോളത്തിന്റെ ദല്ലാളരുമാണ്‌. അവരവരുടെ ആവശ്യങ്ങളെ നിര്‍ണയിക്കാനും സാമൂഹ്യബോധത്തോടെ അതിനെ വിനിയോഗിക്കാനും നമുക്കാകണം.
കേരളത്തിലെ തൊഴിലില്ലായ്‌മയെ മൂടിവെക്കുന്നതില്‍ മണല്‍വാരലും ക്വാറികളും ഖനനവും ആണ്‌. പ്രകൃതിവിഭവചൂഷണത്തിലൂടെ വളര്‍ന്നു പന്തലിച്ച നിര്‍മ്മാണ മേഖലയും ഭൂമിക്കച്ചവടവും നമ്മുടെ അസ്ഥിരമായ വികസനപാതരീതിയുടെ പ്രാധാനകാരണങ്ങളാണ്‌. പ്രകൃതിവിഭവചൂഷണത്തില്‍ നിന്നു നമ്മുടെ സമപ്രായക്കാരെയെങ്കിലും വിലക്കാന്‍ നമുക്കാവണമെങ്കില്‍ കേരളത്തിലെ ഉല്‍പ്പാദനമേഖലയെ സജീവമാക്കാന്‍ സാധിക്കണം. ജോലിയെ വെറുമൊരു പ്രൊഫഷനും പണസമ്പാദന മാര്‍ഗവുമായി മാത്രം കാണാതെ അതിന്റെ . ആസ്‌ട്രേലിയയില്‍ ഖനനം ശാസ്‌ത്രീയമായിപഠിക്കാന്‍ കോഴ്‌സുണ്ട്‌്‌. നമുക്കും ആ രീതി അവലംബിക്കാം. അതായത്‌, പ്രകൃതിവിഭവങ്ങളുടെ ഉപയോഗം, ക്രയവിക്രയം, പുനസ്ഥാപിക്കാനുള്ള ശേഷി എന്നിവയിലെല്ലാം നാം അറിവുള്ളവരാകണം.
അടുത്ത പ്രദേശത്തുള്ള ജലാശയങ്ങളെ കുറിച്ച്‌ പഠിക്കുന്നതും തദ്ദേശീയതലത്തില്‍ സംരക്ഷണപരിപാടികള്‍ ആലോചിക്കുകയും ചെയ്യുന്നത്‌ യുവസമിതി പ്രവര്‍ത്തനങ്ങളളില്‍ പ്രധാനപ്പെട്ട ഒന്നാകണം. അതിനാല്‍ ഗ്രാമപഞ്ചായത്ത്‌, കുടുംബശ്രീ, തൊഴിലുറപ്പുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംരക്ഷണപദ്ധതികള്‍ നടപ്പിലാക്കാന്‍ നമുക്കു സാധിക്കും. ചാലിയാര്‍ സമരത്തില്‍ പ്രദേശത്തുകാരുടെ ഐക്യമാണ്‌ ഗ്വാളിയോര്‍ ഫാക്ടറി നിര്‍ത്തിപ്പോകാന്‍ കാരണമെന്ന്‌ നാം ഓര്‍ക്കണം.
അതുപോലെ കുഞ്ഞുകാടുകളാണ്‌ ഓരോ കാവും. തൊടിയില്‍ ഒരു കാവുണ്ടാവാന്‍ അനുവദിക്കുന്നതും പശ്ചിമഘട്ടസംരക്ഷണത്തിന്റെ മറ്റൊരു തലമാണെന്ന്‌ നാം തിരിച്ചറിയണം. 2014 അന്താരാഷ്ട്ര കുടുംബകൃഷി വര്‍ഷമാണ്‌. കൂട്ടമായോ ഒറ്റക്കോ വീട്ടില്‍ പച്ചക്കറികൃഷി തുടങ്ങാം. മഞ്ഞള്‍, കൂവരക്‌ തുടങ്ങിയ ഔഷധമൂല്യമുള്ള ചെടികള്‍ക്ക്‌ വിദേശവിപണികളില്‍ വന്‍സാധ്യതയുണ്ട്‌്‌. ഒരു കിലോ കൂവരപൊടിക്ക്‌ 800 രൂപയോളം ലഭിക്കുന്നുണ്ട്‌. സ്വയം പര്യാപ്‌തരായ ജനാധിപത്യ കുടുംബമാതൃകകള്‍ നമുക്കുണ്ടാവണം. ചക്ക, മാങ്ങ തുടങ്ങിയ പഴങ്ങള്‍കൊണ്ട്‌#3381;്യത്യസ്‌തമായ വിഭവങ്ങള്‍ ഒരുക്കാനും സാമ്പത്തികനേട്ടം കൈവരിക്കാനുമാകും എന്നതിന്‌ നിരവധി കുടില്‍ വ്യവസായങ്ങള്‍ സജീവമായിത്തുടങ്ങി.

ജനങ്ങളുടെ ആരോഗ്യം, ഭക്ഷണം, വെള്ളം, അഭയം എന്നീ അടിസ്ഥാനഘടകങ്ങളുടെ ഗുണം മെച്ചപ്പെടുത്താനുതകുംവണ്ണം സാങ്കേതികവിദ്യകളും വികസനസങ്കല്‍പ്പങ്ങളും നാം മാറ്റേണ്ടതുണ്ട്‌്‌. ശാസ്‌ത്രം പഠിച്ചിറങ്ങുന്ന നമ്മുടെ തലമുറയുടെ ബുദ്ധിയും ആരോഗ്യവും നമ്മുടെ നാടിനുകൂടി അവകാശപ്പെട്ടതാണ്‌.
അനധികൃതമായുള്ള പാറക്വാറികള്‍ പരിസ്ഥിതിയില്‍ വലിയ മാറ്റമുണ്ടാക്കിക്കഴിഞ്ഞു. പക്ഷേ അവയില്‍ പലതും നമുക്ക്‌ മത്സ്യകുളങ്ങളാക്കി മാറ്റിയോ, ജലസേചനപദ്ധതികള്‍ ആവിഷ്‌കരിച്ചോ ഉപയോഗപ്രദമാക്കി പുതിയ പരിസ്ഥിതിയുണ്ടാക്കാം. പ്രകൃതിവിഭവങ്ങള്‍ പരിമിതമായ അളവില്‍ ഉപയോഗിച്ച്‌ വീടുണ്ടാക്കുന്നതിനെക്കുറിച്ച്‌ പരിശീലനക്ലാസുകള്‍ സംഘടിപ്പിക്കാന്‍ നമുക്കു കഴിയണം.
നമുക്കു നമ്മുടെ മക്കള്‍ക്കവരുടെ മക്കള്‍ക്ക്‌ ശുദ്ധജലം കുടിക്കാന്‍, ശുദ്ധവായു ശ്വസിക്കാന്‍, മണ്ണില്‍ വേരൂന്നാന്‍ പശ്ചിമഘട്ടപരിപാലനത്തിന്റെ പ്രാധാന്യം നാം തിരിച്ചറിയണം.

ലിജിഷ.എ.ടി

വേണം പുതിയ യുവശക്തി ?


വേണം മറ്റൊരു കേരളം? എന്ന പരിഷത്തിന്റെ മുദ്രാവാക്യം പ്രവൃത്തിപഥത്തിലെത്തുമ്പോള്‍ അവിടെ യുവസമിതി എന്ന ആശയത്തിനും സംഘത്തിനും വലിയ പ്രാധാന്യമാണുള്ളത്‌. 2014 ആഗസ്‌ത്‌ മാസത്തിലെ സംസ്ഥാനക്യാമ്പോടെ അതിന്റെ ദര്‍ശനതലം മെച്ചപ്പെടുത്താനുള്ള വലിയൊരു സാധ്യതയാണ്‌ വന്നിട്ടുള്ളത്‌. അതിനാല്‍ ഇനിയുള്ള കാലം യുവസമിതി കൂട്ടുകാര്‍ ശക്തരായ ആശയപ്രചാരകരും സര്‍ഗ്ഗപ്രതിഭകളുമായിരിക്കും. ?ആശയം ജനങ്ങളേറ്റെടുക്കുമ്പോള്‍, അതൊരു ഭൗതികശക്തിയായിത്തീരും? എന്ന മാര്‍ക്‌സിയന്‍ നിരീക്ഷണം നമുക്ക്‌ യാഥാര്‍ത്ഥ്യമാക്കാനാകണം. എന്നാല്‍ മൂലധനപ്രതിലോമശക്തികള്‍ വിതച്ചു മുളപ്പിച്ച വിത്തുകള്‍ ഇന്നത്തെ സാമൂഹ്യന്തരീക്ഷത്തെ വിഷമയവും സങ്കീര്‍ണ്ണവുമാക്കിയിരിക്കുന്നു. മൂലധന-ഫാസിസ്റ്റ്‌ ചിന്തകള്‍ അരങ്ങുവാഴുന്ന ഈ കാലം യൗവ്വനതീക്ഷ്‌ണമായ രാഷ്ട്രീയ-സാമൂഹിക ഇടപെടലുകള്‍ അനിവാര്യമാക്കുന്നു. ഈയൊരു ഘട്ടത്തില്‍ കേരളത്തിന്റെ കലാലയ-ഗ്രാമ-നഗര കേന്ദ്രങ്ങളില്‍ ഒരു നവസാംസ്‌കാരിക മണ്ഡലം തീര്‍ക്കാന്‍ നമുക്കാവണം.


അധിനിവേശങ്ങളെയും അധീശത്വങ്ങളെയും ചെറുക്കാനുള്ള ശേഷി നമ്മുടെ ചിന്താപദ്ധതികള്‍ക്കുണ്ടാകണം. സാമൂഹ്യബോധത്തിലധിഷ്‌ഠിതമായ വ്യക്തിബോധം എന്ന സൂത്രവാക്യം നിരന്തരമായി പാലിക്കപ്പെടാത്തിടത്താണ്‌ നമുക്ക്‌ കൂടുതല്‍ സംസാരിക്കേണ്ടി വരുന്നത്‌. ഒരു സാമൂഹ്യപ്രശ്‌നത്തെ അതിന്റെ വിശാലാര്‍ത്ഥത്തില്‍ കാണുമ്പോള്‍തന്നെ സൂക്ഷ്‌മാര്‍ത്ഥത്തില്‍ അതിനെ കാര്യകാരണബന്ധത്തോടെ വിശകലനം ചെയ്യാന്‍ നമുക്കാകണം. പൊതുരാഷ്ട്രീയ-സാമൂഹിക പരിതസ്ഥിതിയില്‍ ഒരു വ്യക്തിയുടെ മനശാസ്‌ത്രത്തിനുള്ള പങ്ക്‌ ചെറുതല്ല. നമ്മുടെ സൗഹൃദങ്ങള്‍ സര്‍ഗാത്മകമാകുന്നത്‌ പരസ്‌പരം പങ്കിടാനുള്ള അനേകം കാര്യങ്ങള്‍ നമുക്കുണ്ട്‌ എന്ന്‌ തിരിച്ചറിയുമ്പോഴാണ്‌. ചങ്ങാത്തത്തിന്റെ ചങ്ങാടങ്ങള്‍ ഒഴുക്കിനെതിരെയും കുറുകെയും ഒത്തൊരുമിച്ച്‌ സഞ്ചരിക്കാന്‍ നമ്മെ പ്രാപ്‌തരാക്കും. ഏതൊരു സംഘവും വെറും ആള്‍ക്കൂട്ടമാകുന്നത്‌ അവിടെ മറ്റു പ്രതിലോമ ചിന്തകള്‍ പിടിമുറുക്കുമ്പോഴാണ്‌. ഇങ്ങനെ നമുക്ക്‌ അത്തരം പ്രതിസന്ധികള്‍ ഒഴിവാക്കാനാകും? ചിന്തയും ഉടപെടലുകളും നിരന്തരം പുതുക്കുന്ന ചലനാത്മകമായ, എപ്പോഴും സംവാദസജ്ജമായ ഒരു സംഘത്തിനേ അതിനെ ചെറുത്ത്‌ മുന്നേറാനാവൂ..എപ്പോഴും പരസ്‌പര സംവാദത്തിന്റെ ഒരു തുറസ്സ്‌ നമുക്ക്‌ തുറന്നിടാനാകണം...മനസ്സകം...വീട്ടകം..മുറ്റം...നാട്ടകം...എല്ലായിടത്തും അത്തരം തുറസ്സ്‌ ഒരുക്കാനാകണം..യുവസമിതി കൂടിയിരിപ്പുകള്‍ ചങ്ങാതിമാരുടെ വീടിനെയും വീട്ടുകാരെയും ജീവിക്കുന്ന ചുറ്റുപാടിനെയും ഉള്‍പ്പെടുത്തിയുള്ളതാകണം...


യുവതയുടെ പൊതുപ്രവര്‍ത്തനജീവിതത്തില്‍ ശക്തമായ സൗഹൃദത്തിനും ഒപ്പം വന്നുചേരാവുന്ന ഒന്നാണല്ലോ പ്രണയം. ഇതിനെ നമ്മളെങ്ങനെ സമീപിക്കും? പഴയകാല മൂല്യബോധങ്ങളോട്‌ ശൃംഗരിക്കുന്ന പലര്‍ക്കും പ്രണയത്തെ ഒരു പ്രതിസന്ധിയായേ കാണാനാകൂ. അത്തരം സാഹചര്യങ്ങളിലൊക്കെയും പഴയമൂല്യബോധത്തോട്‌ നമുക്ക്‌ കലഹിക്കേണ്ടി വരും. പ്രണയം സാധ്യമാണ്‌, അതൊരു സാധ്യതയുമാണ്‌ എന്ന പുതിയകാല പുരോഗമന രാഷ്ട്രീയ മുദ്രാവാക്യത്തെ ഇല്ലായ്‌മ ചെയ്യാനുള്ള ഷണ്ഡത്വം നമുക്കുണ്ടാകാതിരിക്കട്ടെ. രണ്ടുപേര്‍ തമ്മിലുള്ള സ്വാഭാവിക ബന്ധത്തെ ജീവിതാന്വേഷണങ്ങളെ സഹജതയയോട്‌ കൂടി സമീപിക്കാന്‍ നമുക്കാവണം..
സംഘടനാപ്രവര്‍ത്തനത്തിലൂടെ ഊര്‍ജ്ജം കണ്ടെത്താനും മികച്ച അനുഭവമാക്കാനും നമുക്ക്‌ സാധിക്കണം. കേരളസമൂഹത്തില്‍ ശാസ്‌ത്രബോധവും യുക്തിചിന്തയും പ്രസരിപ്പിക്കാനിറങ്ങുന്ന നമുക്ക്‌ കൃത്യമായ നിലപാടുകളുള്ള ഒരു നിലപാടുതറയാണ്‌ ഇന്നാവശ്യം.യുവസമിതി പുതിയൊരു സംഘടനയാകണോ അതോ മാറ്റമുള്‍ക്കൊള്ളുന്ന പുതിയൊരു സംഘമാകണോ എന്നതാണ്‌ ചോദ്യം. നിലവിലെ സാമൂഹ്യക്രമത്തിന്റെ പുനരുദ്ധാരണമാണല്ലോ നാം ആഗ്രഹിക്കുന്നത്‌? അതിനായി നിലവിലെ സംഘടനകളെയും പ്രസ്ഥാനങ്ങളെയും ഇടപെട്ട്‌ കാര്യക്ഷമമാക്കാന്‍ നമുക്ക്‌ കഴിയണം. മികച്ച കേള്‍വിക്കാര്‍കൂടിയാകുന്നതോടെ യുവസമിതിക്ക്‌ തികച്ചും വ്യത്യസ്‌തവും പക്വവുമായ സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനാകും. സ്വതന്ത്രമായ സംവാദസദസ്സുകളുണ്ടാക്കുന്നതിലൂടെ ഏറെ പക്വമതികളായ പ്രവര്‍ത്തകരുണ്ടാകും. മറ്റു സംഘടനകളോടും സംഘങ്ങളോടുമുള്ള സ്വതന്ത്രമായ സംവാദാത്മകത നമുക്ക്‌ നിലനിര്‍ത്താനാകണം.
ഔപചാരികവും അനൗപചാരികവുമായ കൂടിയിരിപ്പുകളൊക്കെയും വൈവിധ്യമാര്‍ന്ന ശില്‍പ്പശാലകളാക്കുന്ന നമ്മുടെ ശൈലി തികച്ചും മാതൃകാപരവും, സമ്പന്നമായൊരു പുതുതലമുറയെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്നതുമാണ്‌. സര്‍ഗാത്മകയുവത്വത്തിന്റെ നെരിപ്പോടുമായ്‌ സാമൂഹിക-രാഷ്ട്രീയ-അക്കാദമിക്‌ മണ്ഡലങ്ങളെ നിര്‍ണ്ണയിക്കാന്‍ പ്രാപ്‌തിയുള്ള ഉയര്‍ന്ന ശാസ്‌ത്രബോധവും യുക്തിചിന്തയും പ്രസരിപ്പിക്കുന്ന മികച്ച മനുഷ്യരാകാന്‍ യുവസമിതി കൂട്ടുകാര്‍ക്ക്‌(നമുക്ക്‌) സാധിക്കട്ടെ....

-പ്രജീഷ്‌ കാവനൂര്‍

മാഷോട് ചോദിക്കാം

തൃശൂർ കാമ്പസ് ശാസ്ത്ര സമിതി ചങ്ങാതിമാർ പ്രൊഫ. കെ. പാപ്പുട്ടിയുമായി നടത്തിയ അഭിമുഖം




? അന്ധവിശ്വാസം എന്താണ്‌.
? തെളിവില്ലാത്ത എല്ലാവിശ്വാസങ്ങളെയും അന്ധവിശ്വാസം എന്നു പറയാറുണ്ട്‌. ?ഒരു മനുഷ്യന്‌ അന്ധവിശ്വാസം വരുന്നത്‌ നമുക്ക്‌ ഉത്തരം കിട്ടാത്ത പ്രശ്‌നങ്ങള്‍ വരുമ്പോഴാണ്‌. പ്രകൃതിയിലെ പല പ്രതിഭാസങ്ങളും ഉത്തരം കിട്ടാത്തതാണ്‌.? ജീവന്‍ എങ്ങനെ ഉണ്ടായി, പ്രകൃതി എങ്ങനെ ഉണ്ടായി... പണ്ടുകാലത്ത്‌ നീതി എങ്ങനെ ഉണ്ടായി എന്നൊന്നും അറിഞ്ഞിരുന്നില്ല. അത്‌ പ്രകൃതിയില്‍ കാണുന്ന കാര്യങ്ങളുടെ കാരണം തേടുന്നതിന്റെ ഭാഗമായി അഗ്നിദേവന്‍, കാറ്റിന്‌ ദേവന്‍ അങ്ങനെയുള്ള വിശ്വാസങ്ങളില്‍ അവര്‍ എത്തിച്ചേര്‍ന്നു. സയന്‍സ്‌ ചെയ്യുന്നതും അത്‌ തന്നെയാണ്‌. കാരണങ്ങള്‍ തേടുകയാണ്‌ സയന്‍സ്‌ ചെയ്യുന്നത്‌. അന്നത്തെ പരിമിതികള്‍ വച്ച്‌ അവര്‍ക്ക്‌ ശരിയായ വിശ്വാസങ്ങളില്‍ എത്തിച്ചേരാന്‍ സാധിച്ചില്ല. ഇതിനെല്ലാം പിന്നില്‍ അവര്‍ക്ക്‌ നിയന്ത്രിക്കാനാവാത്ത ശക്തികളാണെന്നു അവര്‍ വിശ്വസിച്ചു.
കാലങ്ങള്‍ക്ക്‌ ശേഷം ഇവയ്‌ക്കൊക്കെ കാരണങ്ങള്‍ കണ്ടെത്താന്‍ നമുക്ക്‌ സാധിച്ചു. തീ ഉണ്ടാക്കാന്‍ സാധിച്ചു. കാറ്റ്‌, മഴ എന്നിവ ഉണ്ടാകുന്നത്‌ എങ്ങനെ എന്ന്‌ മനസ്സിലാക്കാന്‍ സാധിച്ചു. കാരണങ്ങള്‍ കണ്ടെത്തിയിട്ടും ഈ വിശ്വാസങ്ങള്‍ മാറ്റാന്‍ ചിലര്‍ തയ്യാറാല്ല. പൂജയ്‌ക്കും മറ്റും അഗ്നിയെ ദേവനായി കാണുന്നു.
ഇങ്ങനെ കാരണം കണ്ടെത്തിയിട്ടും മാറ്റാന്‍ തയ്യാറല്ലാത്ത വിശ്വാസങ്ങളെയാണ്‌ അന്ധവിശ്വാസം എന്നതുകൊണ്ട്‌ ഉദ്ധേശിക്കുന്നത്‌.
? നമ്മുടെ സമൂഹം നവോത്ഥാന കാലഘട്ടത്തിലൊക്കെ ഒരുപാട്‌ പുരോഗതി കൈവരിച്ചിരുന്നു. ഇപ്പോഴത്തെ കാലഘട്ടത്തില്‍ സമൂഹം കൂടുതല്‍ അന്ധവിശ്വാസങ്ങളിലേക്ക്‌ തിരിച്ചുപോവുന്നതായി തോന്നിയിട്ടുണ്ടോ.
? കുറേ തിരിച്ചുപോക്കുണ്ട്‌ എന്നതാണ്‌ യാഥാര്‍ത്ഥ്യം. മാത്രമല്ല ഒരുപാട്‌ പുതിയ അന്ധവിശ്വാസങ്ങള്‍ ഉണ്ടാവുകയും ചെയ്‌തു. അക്ഷയ തൃതീയ പോലുള്ളവ മുന്‍പ്‌ കേരളത്തില്‍ ഇല്ലായിരുന്നു. ദൈവത്തെ കച്ചവടച്ചരക്കാക്കി മാറ്റിയിരിക്കുന്നു. ഭക്തി വില്‍പന ചരക്കാക്കി മാറ്റിയിരിക്കുന്നു. പ്രകടനപരമായ ഭക്തിയാണ്‌ ഇന്ന്‌ പലരിലും. അത്‌ ഇപ്പോഴത്തെ ഭക്തിഗാനങ്ങളില്‍ പ്രകടമാണ്‌. പണ്ടത്തെ ഭക്തിഗാനങ്ങള്‍ വിശ്വാസമില്ലാത്തവര്‍പോലും കേട്ടുനിന്നുപോകും. അതില്‍ കവിതയുണ്ടായിരുന്നു. ഇന്നത്തെ ഭക്തിഗാനങ്ങള്‍ ഭൂരിപക്ഷവും മുദ്രാവാക്യത്തിന്റെ രീതിയിലാണ്‌. ദൈവത്തിന്‍ പര്യായ പദങ്ങള്‍ നിരത്തിയുള്ള വരികളാണ്‌ യഥാര്‍ത്ഥ ഭക്തി ഇല്ല എന്നതാണ്‌ ഇതില്‍നിന്നും മനസിലാകുന്നത്‌. എത്ര പേര്‍ പൊങ്കാല ഇട്ടു, ഭണ്‌ഡാരത്തില്‍ എത്ര കാണിക്ക ഇട്ടു, എന്നിങ്ങനെ പ്രകടനപരമായ രീതിയിലേക്ക്‌ മാറിയിരിക്കുന്നു. ദൈവത്തിന്‍ ശക്തിയെ മനുഷ്യന്‍ ഈ കാണിക്കുന്ന മണ്ടത്തരങ്ങളുമായി ബന്ധിപ്പിച്ചാണ്‌ ഇന്നു കാണുന്നത്‌.
? എന്താണ്‌ അക്ഷയ തൃതീയ.
? അക്ഷയ തൃതീയക്കു പിന്നില്‍ ഒരുപാട്‌ ഐതിഹ്യങ്ങള്‍ ഉണ്ട്‌. ഉദാഹരണത്തിന്‌ പരശുരാമന്റെ ജന്മദിനം, കുചേലന്‍ കൃഷ്‌ണനെ കാണാന്‍ പോയ ദിവസം, ലക്ഷ്‌മിദേവിയ്‌ക്ക്‌ സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും വരം അന്നാണ്‌ ശിവന്‍ നല്‍കിയത്‌ എന്നൊക്കെ. യഥാര്‍ത്ഥത്തില്‍ അക്ഷയ തൃതീയ വളരെ വിചിത്രമാണ്‌. വൈശാഖമാസത്തില്‍ ചന്ദ്രകല കാണുന്ന മൂന്നാമത്തെ ദിവസമാണ്‌ അക്ഷയ തൃതീയ. നാലാം ദിവസം ചതുര്‍ത്തി ആണ്‌. മൂന്നാം ദിവസം വളരെ നല്ലതും നാലാം ദിവസം ഒന്നിനും കൊള്ളാത്തതാണെന്നു പറയുന്നു. ആകെയുണ്ടാകുന്ന വ്യത്യാസം എന്നുപറയുന്നത്‌ സൂര്യപ്രകാശം ചന്ദ്രനില്‍ തട്ടിവരുന്നതില്‍ അല്‌പം വ്യത്യാസം ഉണ്ടാകുന്നു എന്നുമാത്രമാണ്‌.


? അതിരാത്രത്തിനു പിന്നിലെ ശാസ്‌ത്രം എന്താണ്‌. പ്രകൃതിയില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ അതിരാത്രത്തിനു കഴിയുമോ.
? അതിരാത്രം നടത്തിയതുകൊണ്ട്‌ നാടിന്‌ എന്തു നേട്ടമുണ്ടായി എന്ന്‌ ഇതുവരെ പറയാന്‍ അവര്‍ക്ക്‌ സാധിച്ചിട്ടില്ല. അതിരാത്രം കൊണ്ട്‌ എന്തുണ്ടാവും എന്ന്‌ പ്രവചിക്കാനും അവര്‍ക്ക്‌ സാധിച്ചിട്ടില്ല. അതിരാത്രം നടത്തിയതുകൊണ്ട്‌ മഴപെയ്യും എന്ന്‌ അവര്‍ വാദിക്കുന്നു. മകരമാസത്തിലും മറ്റും മഴ മുട്ടിനില്‍ക്കുന്ന സമയത്താണ്‌ ഇവര്‍ അതിരാത്രം നടത്തുന്നത്‌. അതും പശ്ചിമഘട്ട മലനിരകളോട്‌ അടുത്തു കിടക്കുന്ന പ്രദേശങ്ങളിലായിരിക്കും. അതിരാത്രപന്തല്‍ കത്തിക്കുമ്പോള്‍ ഉയര്‍ന്നു പൊന്തുന്ന micro particles ജലതന്മാത്രകള്‍ക്ക്‌ മഴതുള്ളി രൂപീകരിക്കാനുള്ള ന്യൂക്ലിയസ്‌ ഉണ്ടാക്കുന്നു.
? ഒരു വ്യക്തിയുടെ അന്ധവിശ്വാസം ഒരു സമൂഹത്തെ ദോഷകരമായി ബാധിക്കുന്നില്ലെങ്കില്‍ നമ്മള്‍ അതിനെ വെറുക്കേണ്ടതുണ്ടോ.
? അപ്പോഴും ഒരു പ്രശ്‌നമുണ്ട്‌. നമുക്കിനിയുള്ള വളര്‍ച്ചയെ സഹായിക്കേണ്ടത്‌ ശാസ്‌ത്രമാണ്‌. ശാസ്‌ത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ചോദ്യം ചെയ്യുന്ന ശീലമാണ്‌. ഏതൊക്കെ കാലത്താണോ അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്‌തുകൊണ്ട്‌ സമൂഹം ഉയര്‍ത്തെഴുന്നേറ്റിട്ടുള്ളത്‌, ആ കാലഘട്ടത്തിലാണ്‌ ശാസ്‌ത്രത്തിന്‌ വളര്‍ച്ചയുണ്ടായിട്ടുള്ളത്‌. ഉദാഹരണത്തിന്‌ പ്രാചീന ഗ്രീസില്‍ ജനാധിപത്യമുണ്ടായി, ആരേയും ചോദ്യം ചെയ്യാമെന്ന അവസ്ഥ വന്നപ്പോഴാണ്‌ ശാസ്‌ത്രവും കലകളും വളര്‍ന്നത്‌. ശാസ്‌ത്രമായാലും കലകളായാലും അതിനൊക്കെ ഉണ്ടാകുന്ന ഒരു സാമൂഹ്യ അന്തരീക്ഷമുണ്ട്‌, ചോദ്യം ചെയ്യുന്ന ഉണര്‍ന്നിരിക്കുന്ന ഒരു മനുഷ്യന്‍. അന്ധവിശ്വാസങ്ങള്‍ ഇങ്ങനെയുള്ള മനുഷ്യരെയാണ്‌ ഇല്ലാതാക്കുന്നത്‌. അതുകൊണ്ട്‌ അന്ധവിശ്വാസം സമൂഹത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ വിരുദ്ധമാണ്‌.
? സത്യസായിബാബയെപോലുള്ള ആളുകള്‍ വായുവില്‍ നിന്ന്‌ ഭസ്‌മവും വാച്ചും മാലയുമൊക്കെ എടുത്തുകൊടുക്കുന്നതിലെ തട്ടിപ്പുകള്‍ വളരെയധികം വ്യക്തമായി ഇന്നത്തെ മീഡിയകളില്‍ കാണിക്കുന്നുണ്ട്‌. എന്നിട്ടും ഇവരെ ആരാധിക്കാന്‍ ആളുകളുണ്ടല്ലോ. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്‌.
? വാച്ചാണ്‌ ഏറ്റവും കൂടുതല്‍ കൊടുത്തിരിക്കുന്നത്‌ എന്നു കരുതുന്നു. എല്ലാം സ്വിസ്സ്‌ മേഡ്‌ വാച്ചുകളാണ്‌ ഇങ്ങിനെ വായുവില്‍ നിന്നെടുക്കുന്നത്‌. അന്തരീക്ഷത്തില്‍ നിന്നെടുക്കുന്ന വാച്ചുകള്‍ എങ്ങനെയാണ്‌ സ്വിസ്സ്‌ മേഡ്‌ ആകുന്നത്‌ എന്ന്‌ എനിക്കിതുവരെ മനസ്സിലാകുന്നില്ല.
ആളുകള്‍ നിലനില്‍ക്കണമെങ്കില്‍ പിന്തുണ വേണം. മുമ്പ്‌ പാര്‍ട്ടികളുടെയും സംഘടനകളുടെയും പിന്തുണ ജനങ്ങള്‍ക്കുണ്ടായിരുന്നു. അവയൊക്കെ നഷ്‌ടപ്പെട്ടു എന്നൊരു തോന്നല്‍ ഇപ്പോള്‍ നിലനില്‍ക്കുന്നു. അതാണ്‌ ഇങ്ങനെയൊരു ശൃംഖല പൊട്ടിമുളച്ചുവരാന്‍ കാരണം. പണ്ടൊക്കെ തനിക്ക്‌ എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ എന്റെ കൂടെ ആളുകള്‍ ഉണ്ട്‌ എന്നൊരു വിശ്വാസമുണ്ടായിരുന്നു. പക്ഷേ, ഇന്നത്‌ കുറവാണ്‌. ഈയൊരു ശ്യൂനത നികത്തുന്നത്‌ ഇങ്ങനെയുള്ള ആള്‍ദൈവങ്ങളാണ്‌.
? അന്ധവിശ്വാസം വളര്‍ത്തുന്നതില്‍ വര്‍ഗ്ഗീയ പാര്‍ട്ടികള്‍ക്കും മുതലാളിത്തത്തിനും പങ്കുണ്ടോ.
? മുതലാളിത്തവര്‍ഗ്ഗമാണ്‌ അന്ധവിശ്വാസത്തെ കൂടുതല്‍ വളര്‍ത്തുന്നത്‌. മുതലാളിത്തത്തിനു വേണ്ടത്‌ ഒറ്റപ്പെട്ട മനുഷ്യനെയാണ്‌. മനുഷ്യര്‍ തമ്മിലുള്ള കൂട്ടായ്‌മ അവര്‍ക്ക്‌ ആപത്താണ്‌. കൂടെ ജോലി ചെയ്യുന്ന ഒരാളെ പിരിച്ചുവിട്ടാല്‍ മറ്റുള്ളവര്‍ കൂട്ടായി സമരം ചെയ്‌താല്‍ അത്‌ മുതലാളിത്തത്തിനു ദോഷം ചെയ്യും. അതിനുപകരം കൂടെയുള്ള ഒരാള്‍ പോയാല്‍ ?താന്‍ കൂടുതല്‍ സമയം പണിയെടുത്താല്‍ അയ്യാള്‍ ക്കുള്ള ശമ്പളംകൂടി തനിക്ക്‌ കിട്ടുമല്ലോ? എന്ന ചിന്തയുള്ള ഒറ്റപ്പെട്ട മനുഷ്യരാണെങ്കില്‍ അത്‌ മുതലാളിത്തത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ഗുണം ചെയ്യും.
അതുകൊണ്ട്‌ മനുഷ്യരെ ഒറ്റപ്പെടുത്താനുള്ള എല്ലാ വഴികളും അവര്‍ നോക്കും. അതിന്റെ ഒരു ഭാഗമാണ്‌ മദ്യം. മദ്യകൂട്ടായ്‌മകളില്‍ ഒരിക്കലും രാഷ്‌ട്രീയം ചര്‍ച്ച ചെയ്യാറില്ല. ആനന്തോല്‍സവം, ബ്ലെസ്സിങ്ങ്‌ ഫെസ്റ്റ്‌ മുതലായ പരിപാടികളില്‍ സാമൂഹ്യപ്രശ്‌നങ്ങളും രാഷ്‌ട്രീയപ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാറില്ല. സ്വയം രക്ഷിക്കുക എന്നുള്ള സന്ദേശമാണ്‌ ഇവ നല്‍കുന്നത്‌.
മതം ലോകത്തിന്റെ നന്മക്ക്‌ വേണ്ടിയാണ്‌, ലോകത്തിന്റെ സമാധാനത്തിനുവേണ്ടിയാണ്‌ എന്നൊക്കെ പറയുമെങ്കിലും സമൂഹത്തെ രക്ഷിക്കാന്‍ ഒരു മതവും ആവശ്യപ്പെടുന്നില്ല. വര്‍ഗ്ഗീയ കൂട്ടായ്‌മ കൂടികൂടി വരുന്നു. രാഷ്‌ട്രീയം കൊണ്ടു ഉപകാരമില്ല എന്നും, സ്വന്തം വര്‍ഗ്ഗീയ കൂട്ടായ്‌മകള്‍കൊണ്ടേ പ്രയോജനം ഉണ്ടാകൂ എന്നും അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നു. 


അഭിമുഖം നടത്തിയവർ : വ്യാസ് പി എസ്,പ്രത്യുഷ് , കെ പി ജിഷ്ണു


പ്രൊഫ.കെ.പാപ്പുട്ടി
കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ സംസ്ഥാന പ്ര സിഡന്റ്‌, ഇപ്പോള്‍ കേന്ദ്രനിര്‍വ്വാഹകസമിതിയംഗം, ശാസ്‌ത്രകേരളം മാസികയുടെ എഡിറ്റര്‍. ഭൗതിക ശാസ്‌ത്ര അദ്ധ്യാപകനായി വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ജോലിചെയ്യുന്നു. ഇപ്പോള്‍ സര്‍വ്വവിജ്ഞാനകോശം ഡയറക്‌ടറായി പ്രവര്‍ ത്തിക്കുന്നു. നിരവധി ശാസ്‌ത്രഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌.